കായികം

അയര്‍ലാന്‍ഡ് താരത്തെ അടിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ? റെഡ് കാര്‍ഡ് ലഭിക്കാതിരുന്നത് തലനാരിഴയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ എന്ന റെക്കോര്‍ഡിലേക്ക് എത്തിയ ദിനം റെഡ് കാര്‍ഡ് എന്ന ഭീഷണിയില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പെനാല്‍റ്റി കിക്ക് എടുക്കുന്നതിന് മുന്‍പ് അയര്‍ലാന്‍ഡ് താരത്തെ ക്രിസ്റ്റ്യാനോ അടിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം 89ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഹെഡ്ഡറിലൂടെ ഗോള്‍ നേടിയാണ് ക്രിസ്റ്റിയാനോ ടീമിന് ജയം നേടിക്കൊടുത്തത്. ഇരട്ട ഗോളോടെ ക്രിസ്റ്റിയാനോയുടെ രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ നേട്ടം 111ലേക്ക് എത്തി. 

അയര്‍ലാന്‍ഡിനെതിരായ കളിയിലെ 10ാം മിനിറ്റിലാണ് എതിര്‍ താരത്തെ ക്രിസ്റ്റിയാനോ അടിക്കുന്നതായി കാണുന്നത്. ചരിത്രം തിരുത്തി കുറിച്ച ക്രിസ്റ്റിയാനോയുടെ പ്രകടനത്തിന് ആരാധകരുടെ കയ്യടി സമൂഹമാധ്യമങ്ങളില്‍ നിറയവെയാണ് ഈ വീഡിയോയും വൈറലാവുന്നത്. 

ജെഫ് ഹെന്‍ഡ്രിക്കിന്റെ ഫൗളില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് വീണതോടെയാണ് പോര്‍ച്ചുഗലിന് പെനാല്‍റ്റി ലഭിച്ചത്. ഈ ഫൗളില്‍ വാര്‍ പരിശോധന സമയമാണ് എതിര്‍ താരം ഡാര ഒഷിയയെ ക്രിസ്റ്റിയാനോ അടിക്കുന്നതായി കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്