കായികം

സമനില പൊരുതി നേടി ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയുടെ ജയം അകന്നത് ഒരു വിക്കറ്റിന് 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ആഷസിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ സമനില പൊരുതി നേടി ഇംഗ്ലണ്ട്. ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ ഓസ്‌ട്രേലിയക്ക് ജയം പിടിക്കാമായിരുന്നു. എന്നാല്‍ സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനും പിടിച്ചു നിന്നു. 

270-9 എന്ന നിലയിലാണ് ഇംഗ്ലണ്ട് സമനില പിടിച്ചത്. ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ആന്‍ഡേഴ്‌സന്‍ എന്നിവരാണ് അവസാന 10 ഓവര്‍ നേരിട്ടത്. കമിന്‍സ്, സ്‌കോട്ട് ബോളന്‍ഡ് എന്നീ ഓസീസ് പേസര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദം ഇംഗ്ലണ്ടിന്റെ വാലറ്റം മറികടന്നു. 

അവസാന ദിവസത്തിലെ അവസാന മണിക്കൂറിലേക്ക് കടന്നപ്പോള്‍ ബട്ട്‌ലറേയും വുഡിനേയും മടക്കി ഓസീസ് ക്യാപ്റ്റന്‍ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ബെയര്‍‌സ്റ്റോയെ മടക്കി ബോളന്‍ഡും എത്തി. എന്നാല്‍ ബ്രോഡും ലീച്ചും പൊരുതാന്‍ ആരംഭിച്ചു. 

ഫീല്‍ഡര്‍മാരെയെല്ലാം ക്രീസിനടുത്ത് ക്യാച്ചിങ് പൊസിഷനില്‍ നിര്‍ത്തി ഓസ്‌ട്രേലിയ സമ്മര്‍ദം ചെലുത്തി. ലിയോണും സ്റ്റീവ് സ്മിത്തുമാണ് അവസാന മൂന്ന് ഓവര്‍ എറിഞ്ഞത്. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയാണ് കളിയിലെ താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു