കായികം

കാര്യങ്ങള്‍ ഓസീസ് വഴിയില്‍; പാകിസ്ഥാന് ജയിക്കാന്‍ 450 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് മുന്നില്‍ 450 റണ്‍സിന്റെ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സ് ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ ഡക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ അവര്‍ 487 റണ്‍സെടുത്തു. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് 271 റണ്‍സില്‍ അവസാനിപ്പിച്ചു. 216 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 

രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് തിളങ്ങിയത്. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഇന്നിങ്‌സിലേക്ക് കാര്യമായ സംഭാവന നല്‍കി. ഖവാജ 90 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായി പുറത്താകാതെ നിന്നു. സ്മിത്ത് 45 റണ്‍സും കണ്ടെത്തി. ഒന്നാം ഇന്നിങ്‌സില്‍ 164 റണ്‍സെടുത്ത് ഓസീസ് ഇന്നിങ്‌സിനു കരുത്തായ ഡേവിഡ് വാര്‍ണര്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തില്‍ മടങ്ങി. 

പാകിസ്ഥആനു വേണ്ടി ഖുറം ഷഹ്‌സാദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന്‍ അഫ്രീദി, ആമെര്‍ ജമാല്‍ ഒരോ വിക്കറ്റെടുത്തു. 

ഒന്നാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ മുന്നേറിയ പാക് തകര്‍ച്ച ക്ഷണത്തിലായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാം ദിനത്തില്‍ ശേഷിച്ച എട്ട് വിക്കറ്റുകള്‍ വെറും 139 റണ്‍സില്‍ അവര്‍ക്ക് നഷ്ടമായി. 

ഇമാം ഉള്‍ ഹഖ് (62) ആണ് അവരുടെ ടോപ് സ്‌കോറര്‍. അബ്ദുല്‍ ഷഫീഖ് (42), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (30) എന്നിവരും പിടിച്ചു നിന്നു. സൗദ് ഷക്കീല്‍ (28), അഘ സല്‍മാന്‍ (പുറത്താകാതെ 28), മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (21) എന്നിവരും പൊരുതാനുള്ള ശ്രമം നടത്തി. മറ്റൊരാളും തിളങ്ങിയില്ല.

നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പന്തെറിഞ്ഞ എല്ലാവരും ഓസീസിനായി വിക്കറ്റുകള്‍ വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്കായി അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ മിന്നും ഫോമില്‍ ബാറ്റ് വീശി. താരം 164 റണ്‍സെടുത്തു. 16 ഫോറും നാല് സിക്സും സഹിതമാണ് വാര്‍ണറുടെ ഇന്നിങ്സ്. 

മിച്ചല്‍ മാര്‍ഷ് (90), ഉസ്മാന്‍ ഖവാജ (41), ട്രാവിസ് ഹെഡ്ഡ് (40), അലക്സ് കാരി (34), സ്റ്റീവ് സ്മിത്ത് (31) എന്നിവരും തിളങ്ങി. പാകിസ്ഥാന് വേണ്ടി ആമിര്‍ ജമാല്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഖുറം ഷഹ്സാദ് രണ്ട് വിക്കറ്റുകളും ഷഹീന്‍ അഫ്രീദി, ഫഹീം അഷ്റഫ് എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി