കേരളം

മാഡം കെട്ടുകഥയല്ലെന്ന് സുനി; അതാരെന്ന് വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ പറയും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം എന്നത് കെട്ടുകഥയല്ലെന്ന് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി. ബൈക്ക്‌ മോഷണ കേസുമായി ബന്ധപ്പെട്ട് കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു മാധ്യമങ്ങളോട് മാഡത്തെ സംബന്ധിച്ചുള്ള സുനിയുടെ വെളിപ്പെടുത്തല്‍. 

സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയാണ് ഈ മാഡം. ഇത് ആരാണെന്ന് വിഐപി പറയണം. ഈ മാസം പതിനാറ് വരെ താന്‍ കാത്തിരിക്കും. അതിനുള്ളില്‍ വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ എല്ലാം പുറത്ത് പറയും. 

എന്നാല്‍ തിങ്കളാഴ്ച ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍, നടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയില്‍ നിന്നുമുള്ള കൂടുതല്‍ പ്രതികള്‍ ഉണ്ടാകില്ലെന്നായിരുന്നു സുനിയുടെ പ്രതികരണം. എന്നാലിന്ന് മാഡത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ കൂടി വന്നതോടെ പൊലീസിനെ വീണ്ടും ആശയക്കുഴപ്പത്തിലാക്കുകയാണ് സുനില്‍കുമാര്‍.

കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ചില വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുനി പറഞ്ഞിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയതും, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും മാഡത്തിന് വേണ്ടിയായിരുന്നു എന്നും സുനി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാവ്യാ മാധവനേയും, കാവ്യയുടെ അമ്മ ശ്യാമളയേയും അന്വേഷണ സംഘം ചോദ്യം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ