കേരളം

പ്രമുഖ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ മുന്‍ നിര അഭിഭാഷകരില്‍ ഒരാളായിരുന്ന എം.കെ.ദാമോദരന്‍(70) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായി എം.കെ.ദാമോദരന്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയന്റെ നിയമോപദേഷ്ടാവ് സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയമിക്കാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന് എതിരായ കേസുകളില്‍ ഹാജരാകുന്ന വ്യക്തി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എത്തുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദ ലോട്ടറി നടത്തിപ്പുകാരന്‍ സാന്റിയാഗോ മാര്‍ട്ടിന്‍, കശുവണ്ടി അഴിമതി കേസില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് വേണ്ടിയും ക്വാറി ഉടമകള്‍ക്ക് വേണ്ടിയും സംസ്ഥാന സര്‍ക്കാരിന് എതിരെ എം.കെ.ദാമോദരന്‍ കോടതിയിലെത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു