കേരളം

വീടും കൃഷി സ്ഥലവും ജപ്തിയില്‍ നിന്നും ഒഴിവാക്കും; നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപും: വീടും കൃഷി സ്ഥലവും ജപ്തിയായി പോകുന്നത് തടയാന്‍ നിയമ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍. 1000 ചതുരശ്ര അടിവരെയുള്ളതും, അഞ്ച് സെന്റില്‍ കവിയാത്തതുമായ വീടുകളെ ജപ്തിയാകുന്നതില്‍ നിന്നും ഒഴിവാക്കും. നിയമഭേദഗതിയിലൂടെയായിരിക്കും ഇത് നടപ്പിലാക്കുക.

ജപ്തി നേരിടുന്ന വീട് വായ്പ എടുത്ത വ്യക്തിയുടെ ഏക വീടാണെങ്കിലും ഇതിനെ ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കും.റവന്യു റിക്കവറി ആക്ടില്‍ ഭോദഗതി വരുത്തിയായിരിക്കും പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക.

ഇതുകൂടാതെ അഞ്ച് ലക്ഷം വരെ വായ്പ എടുത്ത കര്‍ഷകരുടെ ഭൂമി ജപ്തിയാകുന്നതിലും സര്‍ക്കാര്‍ ഇളവ് കൊണ്ട് വരും. നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് മുഖ്യമന്ത്രി ജപ്തിയിലുള്ള ഇളവ് വ്യക്തമാക്കിയത്. ഗ്രാമങ്ങളില്‍ ഒരേക്കര്‍ വരെയുള്ള സ്ഥലത്തിനും നഗരങ്ങളില്‍ 50 സെന്റിനുമാണ് ഇളവ്.

ജപ്തിയില്‍ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും