കേരളം

പയ്യോളി മനോജ് വധം: സിപിഎം നേതാവ് ഉള്‍പ്പടെ ഒന്‍പത് പേര്‍ സിബിഐ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പയ്യോളി മനോജ് വധക്കേസില്‍ സി പി എം നേതാവ് അടക്കം ഒമ്പത് പേര്‍ കസ്റ്റഡിയില്‍. സി പി എം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങി ഒമ്പതുപേരെയാണ് സി ബി ഐ കസ്റ്റഡിയില്‍ എടുത്തത്

പയ്യോളി ലോക്കല്‍ കമ്മറ്റി അംഗം സി സുരേഷ്, എന്‍ സി മുസ്തഫ, മുചികുന്ന് സ്വദേശികളായ മൂന്ന് സി പി എം പ്രവര്‍ത്തകരും പിടിയിലായിട്ടുണ്ട്.

വടകര ക്യാമ്പില്‍ വിളിച്ചുവരുത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒന്നരവര്‍ഷം മുമ്പാണ് സിബിഐ കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്. കസ്റ്റഡിയില്‍ എടുത്ത ഇവരെ കൊച്ചിയില്‍ എത്തിച്ച ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. കേരളാ പൊലീസിനെ അറിയിക്കാതെയാണ് സിബിഐയുടെ നീക്കം

2012 ഫെബ്രുവരി 12നാണ് സിപിഎം ആര്‍എസ് സംഘര്‍ഷത്തില്‍ മനോജ് കൊല്ലപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്