കേരളം

മുന്നണി മാറ്റത്തില്‍ ജെഡിയു തീരുമാനം 12 ന് ; രാജ്യസഭാ സീറ്റ് വേണമെന്ന് വീരേന്ദ്രകുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുന്നണി മാറ്റത്തില്‍ ജെഡിയുവിന്റെ തീരുമാനം ജനുവരി 12 ന് ഉണ്ടായേക്കും. ഇതിനായി ജനുവരി 11, 12 തീയതികളില്‍ നിര്‍ണായക നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് ചേരും. ജെഡിഎസ്സില്‍ ലയിക്കാതെ ഇടതുമുന്നണിയിലെത്താനാണ് ജെഡിയുവിന്റെ ശ്രമം. എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

രാജ്യസഭാ സീറ്റ് വേണമെന്ന് ജെഡിയു സിപിഎമ്മിന് മുന്നില്‍ ആവശ്യം മുന്നോട്ടുവെച്ചതായാണ് സൂചന. ജെഡിയു അഖിലേന്ത്യാ നേതൃത്വം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി ക്യാംപിലേക്ക് പോയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. 

ഈ സീറ്റ് തങ്ങള്‍ക്ക് തന്നെ നല്‍കണമെന്നാണ് ജെഡിയു ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഒരു ലോക്‌സഭാ സീറ്റും വേണമെന്ന് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ആവശ്യമുന്നയിച്ചിട്ടുണ്ട്. അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ല എന്നാരോപിച്ച് ഏതാനും നാളുകളായി ജെഡിയു യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുകയാണ്. അതേസമയം മുന്‍ മന്ത്രി കെപി മോഹനന്‍ മുന്നണി മാറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തതാണ് മുന്നണി പ്രവേശനം അനന്തമായി നീളാന്‍ കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി