കേരളം

സര്‍ക്കാര്‍ ഇഴയുന്നുവെന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

സര്‍ക്കാരിന് മെല്ലെ പോക്കെന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം. ഇത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുളവാക്കിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സിപിഐ.സിപിഎം തര്‍ക്കം യോഗത്തില്‍ പ്രധാന ചര്‍ച്ചയായില്ലെങ്കിലും മിക്ക കക്ഷികളും ഇതിനെതിരെ രംഗത്തുവന്നു. തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനും ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. ഇതിനായി ഈ മാസം 22ന് യോഗം ചേരും. റേഷന്‍,വരള്‍ച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാനും ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. അതേസമയം സിപിഐക്കെതിരെ രൂക്ഷമായി വിമര്‍ശനങ്ങളാണ് മറ്റ് കക്ഷികള്‍ യോഗത്തില്‍ ഉയര്‍ത്തിയത്. സിപിഐ മാത്രം ശരിയെന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കുന്നത് ശരിയല്ലെന്നും ജനതാദളും എന്‍സിപിയും അഭിപ്രായപ്പെട്ടും. എഐടിയുസിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി വിഷയയം ഉന്നയിച്ച് ഗതാഗതമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത് ശരിയായില്ലെന്നും ഭൂരിപക്ഷം നേതാക്കളും യോഗത്തില്‍ ആവശ്യപ്പെട്ടു. ഇനി അത്തരം കാര്യങ്ങളില്‍ തിരുത്തലുണ്ടാകുമെന്ന് സിപിഐ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍