കേരളം

സ്രാവുകള്‍ എപ്പോള്‍ പുറത്തുവരും? താന്‍ ചൂണ്ടയിലെന്ന് സുനില്‍ കുമാര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജയിലില്‍ നിയമം ലംഘിച്ച് ഫോണ്‍ ഉപയോഗിച്ച കേസിലാണ് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനില്‍ കുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തുടര്‍ന്ന് കാക്കനാട് ജില്ലാ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. പ്രതിയെ കോയമ്പത്തൂരില്‍ എത്തിച്ച് തെളിവെടുക്കേണ്ടതിനാല്‍ എട്ടു ദിവസത്തെ കസ്റ്റഡി വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. കസ്റ്റഡി ആവശ്യം അംഗീകരിച്ച മജിസ്‌ട്രേറ്റ് സുനില്‍ കുമാറിനെ അഞ്ചു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായി. 

സുനിയെ കോയമ്പത്തൂരില്‍ എത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍നിന്നു മോഷണം പോയ ഫോണാണ് സുനി ജയിലില്‍ ഉപയോഗിച്ചത്. ഇതിനാലാണ് കോയമ്പത്തൂരില്‍ എത്തിച്ച് തെളിവെടുക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ജയിലില്‍നിന്ന് സുനി ഫോണ്‍ ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു.

താന്‍ ചൂണ്ടയിലാണെനന് കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുനില്‍ കുമാര്‍ പറഞ്ഞു. സ്രാവുകള്‍ എപ്പോള്‍ പുറത്തുവരും എന്ന ചോദ്യത്തിനായിരുന്നു താന്‍ ചൂണ്ടയില്‍ ആണെന്ന സുനിയുടെ പ്രതികരണം. സ്രാവുകള്‍ക്കൊപ്പം നീന്തുകയാണെന്ന് ചൊവ്വാഴ്ച അങ്കമാലി കോടതി പരിസരത്തു വച്ച് സുനി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം