കേരളം

പ്രണയം നിരസിച്ചതിന് അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: പ്രണയം നിരസിച്ചതിന് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. 

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയുടെ നിലയില്‍ രണ്ടു ദിവസത്തിനിടെ ഒരിക്കല്‍ പോലും പുരോഗതി ദൃശ്യമായിരുന്നില്ല. ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പടെയുള്ള ചികിത്സകള്‍ തുടങ്ങാനിരിക്കേയാണ് രാവിലെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തത്. 

പത്തനംതിട്ടയില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയതിന് ശേഷം ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്താവും നാട്ടിലേക്ക് കൊണ്ടുവരിക. പെണ്‍കുട്ടിക്ക് ഒപ്പം രണ്ടു ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് െ്രെകം പ്രിവെന്‍ഷന്‍ ആന്‍ഡ് വിക്ടിംസ് കെയര്‍ എന്ന സന്നദ്ധ സംഘടന ചികിത്സ ഏറ്റെടുത്തതോടെയാണ് പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ഇക്കഴിഞ്ഞ 14നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് പെണ്‍കുട്ടിയെ സമീപത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം നടന്നതിന് പിറ്റേ ദിവസം തീകൊളുത്തി പൊള്ളലേറ്റ നിലയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 65 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി