കേരളം

മനുഷ്യബോംബായി ബന്ധുവിനെ കൊല്ലാന്‍ ശ്രമം: അറുപതുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

വണ്ടൂര്‍: ബന്ധുവിനെ കൊലപ്പെടുത്താനായി മനുഷ്യബോംബായി പൊട്ടിത്തെറിച്ച അറുപതുകാരന്‍ ദാരുണമായി മരിച്ചു. വയനാട് സ്വദേശിയും, വാണിയമ്പലത്തു താമസക്കാരനുമായ അബ്ദുല്‍ സലീം (60) ആണ് മരിച്ചത്. വാണിയമ്പലം അങ്ങാടിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.

കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയുടെ സഹോദരന്റെ മകന് ഷറഫുദ്ദീനെ  കൊലപ്പെടുത്താനുള്ള ശ്രമമാണ് ചാവേറാക്രമണത്തില്‍ കലാശിച്ചത്. സലീം അരയില്‍ സ്‌ഫോടക വസ്തുവുമായി ഷറഫുദ്ദീന്റെ കടയിലെത്തിയത്. കടയില്‍ വെച്ച് ഷറഫുദ്ദീനുമായി വാക്കേറ്റമുണ്ടാവുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. പിന്നീട് ഷറഫുദ്ദീനെ പിറകില്‍ നിന്നും ചേര്‍ത്തുപിടിക്കുകയുമായിരുന്നു.

കടയിലെ മറ്റു ജോലിക്കാരും, സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു ഇയാളെ മോചിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് അരയില്‍ തോട്ടയുടെ തിരി പുകയുന്നത് കണ്ടത്. ഇതോടെ ഷറഫുദ്ദീനും, സമീപത്തുള്ളവരുമെല്ലാം കുതറിയോടുകയായിരുന്നു. ഉടന്‍ തന്നെ ഉഗ്ര ശബ്ദത്തോടെ സലീം പൊട്ടിത്തെറിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അബ്ദുല്‍ സലീമിന്റെ അരയ്ക്ക് താഴെയുള്ള ശരീരം ചിന്നിത്തെറിച്ചു. തലയ്ക്ക് നിസാര പരിക്കേറ്റ ഷറഫുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്