കേരളം

എന്നുവരുമെന്ന് അമ്മയുടെ ചോദ്യം; ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്‌

സമകാലിക മലയാളം ഡെസ്ക്

ആലുവ: ഹൈക്കോടതി ജാമ്യം നിഷേധിച്ച കാര്യമറിഞ്ഞ ദിലീപ് ജയിലില്‍ പൊട്ടിക്കരഞ്ഞു. ജയിലിലെ ടിവിയില്‍ നിന്നാണ് ജാമ്യം നിഷേധിച്ച വാര്‍ത്ത ദിലീപ് അറിഞ്ഞത്. തുടര്‍ന്ന് സെല്ലിന്റെ ഒരുവശത്ത് പോയിരുന്ന ദിലീപ് ഏറെനേരം ആരോടും മിണ്ടാതെ ഒറ്റയ്ക്കിരുന്നു കരയുകയായിരുന്നു. 

ജാമ്യാപേക്ഷയില്‍ അനുകൂല  വിധി ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ജയിലിലെ സഹതടവുകാരോടും ജീവനക്കാരോടും ദിലീപ് പറഞ്ഞിരുന്നു. 
റിമാന്റ് കാലാവധി രണ്ടുദിവസത്തേക്ക് കൂടി നീട്ടിയ സമയത്ത് രണ്ടുദിവസംകൂടി കിടക്കേണ്ടി വരുമല്ലോയെന്ന് ദിലീപ് സഹതടവുകാരോട് പറഞ്ഞിരുന്നു. 

ജാമ്യം ലഭിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകനും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ സമീപ ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലാനായിരുന്നു ദിലീപ്. ആദ്യമൊക്കെ വിഷണ്ണനായിരുന്ന ദിലീപ് പിന്നീടുള്ള ദിവസങ്ങളില്‍ സഹതടവുകാരോട് ഏറെനേരം സംസാരിക്കുമായിരുന്നു. എന്നാല്‍ ജാമ്യമില്ല എന്ന വാര്‍ത്ത വന്നതോടെ ദിലീപ് ആകെ തകര്‍ന്നു.

ജാമ്യമില്ല എന്നറിഞ്ഞതിന് ശേഷം ജയിലിലെ ഫോണില്‍ നിന്ന് രണ്ടു നമ്പറുകളിലേക്ക് ഫോണ്‍ ചെയ്തു. അതിലൊന്ന് അമ്മയുടെ നമ്പര്‍ ആയിരുന്നു. എന്നുവരും എന്ന അമ്മയുടെ ചേദ്യത്തിന് മുന്നില്‍ ദിലീപ് പൊട്ടിക്കരയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്