കേരളം

ലോ അക്കാദമി രജിസ്‌ട്രേഷനും നിയമാവലിയും അന്വേഷിക്കും, മുഖ്യമന്ത്രി അനുവാദം നല്‍കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്റെ നിയമാവലിയും രജിസ്‌ട്രേഷനും അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി.  അന്വേഷണം ആവശ്യപ്പെട്ട് റവന്യു വകുപ്പ്  രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ ഫയല്‍ മന്ത്രി ജി സുധാകരന്‍ മുഖ്യമന്ത്രിയുടെ അനുവാദത്തിനായി അയച്ചിരുന്നു. ഫയലില്‍ അന്വേഷണമാകാം എന്നെഴുതി മുഖ്യമന്ത്രി ഫയല്‍ തിരികെ കൈമാറി. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഐജിയോട് അന്വേഷിക്കാന്‍ ജി സുധാകരന്‍ ഉത്തരവിട്ടു. 

റവന്യു വകുപ്പ് തുടരന്വേഷണങ്ങള്‍ക്കായി അയച്ച ഫയല്‍ രെജിസ്‌ട്രേഷന്‍ വകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്കായി അയച്ചു കൊടുത്തത് വിവാദമായിരുന്നു. മാനേജ്‌മെന്റിനെ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്തത് എന്ന ആരോപണം ഇതിനെതിരെ ഉയര്‍ന്നിരുന്നു. സുപ്രധാന ഫയലുകലില്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ജി സുധാകരന്റെ അന്നത്തെ നിലപാട്. 

അക്കാദമിയുടെ നിയമാവലിയില്‍ ബോധപൂര്‍വ്വം തിരുത്തി വരുത്തി സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക.  

1966ല്‍ ഭൂമി നല്‍കുമ്പോല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ട്രസ്റ്റില്‍ 51പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ 2011ല്‍ രഹസ്യമായി നിയമാവലി തിരുത്തുകയായിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കുകയും അംഗസംഖ്യ 21 ആക്കി കുറയ്ക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'