കേരളം

ബജറ്റില്‍ നിറഞ്ഞ് എംടി

സമകാലിക മലയാളം ഡെസ്ക്

തിരുവനപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തില്‍ നിറഞ്ഞ് എംടി. നോട്ടു നിരോധനം തുഗ്ലക്കിന്റെ പരിഷ്‌കാരമാണ് എന്ന എംടിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് തോമസ് ഐസക് ബജറ്റ് പ്രസംഗം തുടങ്ങിയത്. ഇതിന്റെപേരില്‍ എംടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെയും തോമസ് ഐസക് എടുത്തു പറഞ്ഞു. 

എംടിയുടെ ജനന വര്‍ഷത്തിലാണ് മലബാറില്‍ മരുമക്കത്തായം ഇല്ലാതായത് എന്നു ചൂണ്ടിക്കാട്ടി ബജറ്റ് പ്രസംഗം വീണ്ടും എംടിയിലേക്കു വന്നു. നാലുകെട്ടിലെ അപ്പുണ്ണി നേരിട്ട വെല്ലുവിളികളെക്കാള്‍ വലുതാണ് ഇന്നത്തെ യുവതലമുറ നേരിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. 

ഹരിതകേരളം പദ്ധതിയെക്കുറിച്ച് ധനമന്ത്രി പരാമര്‍ശിച്ചത് എംടിയുടെ മഞ്ഞിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. മഞ്ഞിലെ നൈനത്താള്‍ തടാകത്തെക്കുറിച്ചുള്ള വാക്കുകള്‍ ആരെയും ആകര്‍ഷിക്കും. സമാനമായ വിധത്തില്‍ മനോഹരമായ തടാകങ്ങള്‍ കേരളത്തിലുണ്ടെന്നും ഇവ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്കിടെ തകഴിയുടെ തോട്ടിയുടെ മകനെയും വിധു വിന്‍സെന്റിന്റെ മാന്‍ഹോളിനെയും ധനമന്ത്രി പരാമര്‍ശിച്ചു.

സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിനുള്ള പദ്ധതികളിലേക്കു ധനമന്ത്രി കടന്നത് എംടിയുടെ ഭീരു എന്ന കഥയിലൂടെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ