കേരളം

മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി പൊലീസ്; മഹാരാജാസില്‍ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങള്‍ തന്നെയെന്ന് റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: മഹാരാജാസ് കോളജ് ഹോസ്റ്റലില്‍  നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍രെ വാദത്തിന് വിപരീതമായി പൊലീസ് റിപ്പോര്‍ട്ട്. സെര്‍ച്ച് ലിസ്റ്റിലും എഫ്‌ഐആറിലും രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെടുത്തത് മാരകായുധങ്ങളാണ് എന്നാണ്. ഇന്നലെ മഹാരാജാസ് കോളജില്‍ നിന്ന വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നും ഏണിയും വാര്‍ക്ക കമ്പിയും മാത്രമാണ് കണ്ടെത്തിയത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതിന് വിപരീതമായാണ് ഇപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 

വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സലിലെ മുറിയില്‍ നിന്ന്‌
കണ്ടെത്തിയത്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സാമഗ്രഹികളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ സഭയിലെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍