കേരളം

ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ചെന്നൈയില്‍ മര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെന്നൈ ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളി വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദ്ദനം. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ സൂരജിനെയാണ് ഒരു കൂട്ടം ആക്രമികളെത്തി മര്‍ദ്ദിച്ചത്. സൂരജിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസുകാരാണെന്ന് ആരോപണമുണ്ട്.
കന്നുകാലികളെ കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ കൈമാറ്റം ചെയ്യാനാവില്ല എന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു പിന്നാലെ കേരളത്തിലും തമിഴ്‌നാട്ടിലും പല സ്ഥലങ്ങളിലും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. കോളേജ് തലത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടന്നിരുന്നു. കേന്ദ്രനിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് മദ്രാസ് ഐഐടിയില്‍ സൂരജിന്റെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിക്കപ്പെട്ടത്. ഇതില്‍ അരിശംപൂണ്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സൂരജിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് സഹപാഠികള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്