കേരളം

ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തിന് മുറിവേറ്റത് കൈ ഞരമ്പ് മുറിക്കാനുള്ള ശ്രമത്തിനിടെ; ഒരുമിക്കാന്‍ തീരുമാനിച്ച് ഇരുവരും കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിന് പ്രതികാരമായി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച യുവതിയെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തകളായിരുന്നു സെപ്തംബര്‍ 21ന് പുറത്തുവന്നത്. എന്നാല്‍ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ഈ ബന്ധം ഇനി മുറിക്കില്ലെന്നും, ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കിയതോടെ കാര്യങ്ങളുടെ നിജസ്ഥിതി പുറത്തെത്തി. 

ഏപ്രില്‍ 12ന് ഇവര്‍ പാലക്കാട്ടു വെച്ച് വിവാഹിതരായി. ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതോടെ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുന്നതിനായി ഇവര്‍ ഹോട്ടലില്‍ റൂമെടുത്തു. എന്നാല്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്യാന്‍ വിസമ്മതിച്ചതോടെ  യുവതി അയാളുടെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. ഈ സമയമാണ് അബദ്ധത്തില്‍ ജനനേന്ദ്രിയത്തില്‍ മുറിവേറ്റതെന്ന ഭാര്യയുടെ വാദം ശരിയാണെന്ന് ഭര്‍ത്താവും കോടതിക്ക് മുന്‍പാകെ പറഞ്ഞു. 

യുവാവിന്റെ പിതാവും, സഹോദരനും ചേര്‍ന്നാണ് യുവതിക്ക് നേരെ കള്ളക്കേസുണ്ടാക്കിയത്. അറസ്റ്റിലായതിന് ശേഷം പുറത്തിറങ്ങിയ യുവതി നവംബര്‍ ആറ് വരെ യുവാവിനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ നവംബര്‍ ആറിന് ശേഷം വിളിക്കാതെയായതോടെ യുവതി ഹേബിയസ് കോര്‍പ്പസുമായി  ഹൈക്കോടതിയെ സമീപിച്ചു. 

ഭര്‍തൃവീട്ടുകാരുടെ നിയന്ത്രണത്തിലാണ് യുവാവെന്ന് കാണിച്ചായിരുന്നു യുവതി കോടതിയെ സമീപിച്ചത്. യുവതി പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നും, അവരോടൊപ്പം പോകാനാണ് ആഗ്രഹമെന്നും യുവാവ് കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്