കേരളം

യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ അമിത് ഷാ കേരളത്തിലെ മുഴുവന്‍ റോഡുകളിലും സഞ്ചരിക്കണം - കോടിയേരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാവോയിസ്റ്റ് പാര്‍ട്ടിയും ഒന്നാണെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ പ്രസ്താവന അജ്ഞത മൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്‍. അമിത് ഷാ കേരളത്തിലെ എല്ലാ റോഡുകളില്‍ കൂടി സഞ്ചരിക്കണം. എന്നാലെ കേരളമെന്തെന്ന് അമിത് ഷായ്ക്ക് അറിയാന്‍  കഴിയൂ. 1970ന് ശേഷം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവര്‍ സിപിഎമ്മാണെന്നും കോടിയേരി പറഞ്ഞു. 

കേരളത്തില്‍ ഒരു വര്‍ഗീയ ശക്തികളുടെയും ഇടപെടല്‍ അനുവദിക്കില്ല. മുസ്ലീം തീവ്രവാദികളെയും ആര്‍എസ്എസിനെയും ഒരേ പോലെ എതിര്‍ക്കുമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു. ആര്‍എസ്എസ്  മേധാവിയുടെ പ്രതികരണം ഓരോ കേരളീയനുമുള്ള വെല്ലുവിളിയാണെന്ന് പിണറായി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ മലയാളിയുടെ അഭിമാന ബോധത്തിലും സുരക്ഷയിലും ആശങ്കയുണ്ടെങ്കില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്ന് കുമ്മനം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത