കേരളം

മാറാട് കലാപം: സിബിഐ അന്വേഷണ ഹര്‍ജി പിന്‍വലിപ്പിച്ചത് കുമ്മനം; ലീഗില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിയെന്നും എളമരം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മാറാട് കലാപത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിപ്പിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം. സംഘ്പരിവാര്‍ ഭീകരതക്കെതിരെ മുതലക്കുളത്ത് സിപിഎം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് എളമരം കരീം കുമ്മനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

കേരളത്തില്‍ ജിഹാദികള്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ ആദ്യമുന്നേറ്റമാണ് മാറാടിലേതെന്നായിരുന്നു ജനരക്ഷായാത്രയ്ക്കിടൈ കുമ്മനം വ്യക്തമാക്കിയത്.  മാറാട് കേസില്‍ യുഡിഎഫും എല്‍ഡിഎഫും സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുമ്മനം ആരോപിച്ചിരുന്നു ഇതിനു പിന്നാലെയാണ് എളമരത്തിന്റെ പ്രതികരണം. ഹിന്ദുഐക്യവേദി നേതാവായിരുന്ന കാലത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അമ്മയുടെ ഹര്‍ജിയാണ് കുമ്മനം ഇടപെട്ട് ഒത്തു തീര്‍പ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഒത്തുതീര്‍പ്പാക്കിയതിനു പിന്നില്‍ മുഖ്യ പങ്ക് വഹിച്ച ആളാണ് കുമ്മനം. അന്ന് ഹിന്ദുഐക്യവേദി നേതാവായിരുന്ന അദ്ദേഹം മുസ്‌ലിം ലീഗിലെ നേതാക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം വാങ്ങി നല്‍കിയാണ് ഹര്‍ജി പിന്‍വലിപ്പിച്ചത്. എളമരം കരീം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു