കേരളം

ഷഫീക്ക് നീതി തേടി ഹൈക്കോടതിയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവതികള്‍ ക്രൂരമായി മര്‍ദിച്ച ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷഫീക്ക് നീതി തേടി ഹൈക്കോടതിയിലേക്ക്.  തന്നെ മര്‍ദിച്ചവശരാക്കിയവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഷഫീക്ക് ഹൈക്കോടതിയെ സമീപിക്കുന്നത്. 

പട്ടാപ്പകല്‍ നഗരമധ്യത്തില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കമുളള തെളിവുകളും ദൃക്‌സാക്ഷി മൊഴികളുമുമുണ്ടായിട്ടും പൊലീസില്‍നിന്ന് തനിക്ക് നീതികിട്ടിയില്ലെന്നാണ് ഷഫീക്കിന്റെ പരാതി.

ഷഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനെ പറ്റി അന്വേഷിക്കുമെന്ന് ഡിജിപി കഴിഞ്ഞ ജിവസം വ്യക്തമാക്കിയിരുന്നു. യുവതികള്‍ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങളും ദൃസാക്ഷി മൊഴികളും ഉണ്ടായിട്ടും നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്