കേരളം

കൊല്ലത്ത് ഏഴു വയസുകാരിയെ കൊലപ്പെടുത്തിയത് പീഡനത്തിനു ശേഷം; ഇളയച്ഛന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്ത് ഏഴു വയസുകാരിയെ കൊലപ്പെടുത്തിയത് ലൈംഗികമായി പീഡിപ്പിച്ച ശേഷമെന്ന് പ്രതി. പിടിയിലായ ഇളയച്ഛന്‍ രാജേഷാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പൊലീസിനോടു പറഞ്ഞത്. കുട്ടിയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ഇയാള്‍ സമ്മതിച്ചായാണ് സൂചന.


ഏരൂരില്‍ നിന്നും ഇന്നലെ കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്‌റ്റേറ്റില്‍ ഷെഡ്ഡില്‍  നിന്നാണ് കണ്ടെത്തിയത്. പീഡനത്തിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഇളയച്ഛനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ട്യൂഷന്‍ ക്ലാസിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു കുട്ടിയേയും ഇയാളെയും കാണാതായത്. 

ട്യൂഷന്‍ ക്ലാസില്‍ കുട്ടി എത്താതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയേയും കൂട്ടി ഇളയച്ഛന്‍ പോകുന്ന ദൃശ്യങ്ങള്‍ സ്‌കൂളിന് സമീപത്തുള്ള സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍