കേരളം

"അശ്ലീലമായ ഉപഭോഗസംസ്‌കാരത്തിനും കെട്ടുകാഴ്ചകള്‍ക്കും നിറം പകരാനുള്ളതല്ല രക്തസാക്ഷികള്‍ ചുവപ്പിച്ച കൊടി"

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോഴിക്കോട് അടുത്തിടെ സമാപിച്ച സിഐടിയു ജനറല്‍ കൗണ്‍സില്‍ സമ്മേളനഹാളിലെ ഭക്ഷണശാലയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍ കുട്ടിയുടെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഭക്ഷണശാലയിലെ ആഢംബരത്തെ വിമര്‍ശിച്ച് മാധവന്‍ കുട്ടി ഫെയ്‌സ്ബുക്കിലാണ് പോസ്റ്റിട്ടത്. 

സ്വപ്നത്തിലെ സോഷ്യലിസ്റ്റ് ഇന്ത്യയില്‍ പോലും ഈ ചിത്രത്തിലെ സല്‍ക്കാരം എനിക്കുതാങ്ങാനാവില്ല. അശ്ലീലമായ മുതലാളിത്ത ഉപഭോഗസംസ്‌കാരത്തിനും കെട്ടുകാഴ്ചകള്‍ക്കും നിറംപകരാനുള്ളതല്ല സഖാക്കളേ രക്തസാക്ഷികള്‍ ചുവപ്പിച്ച കൊടിയും തൊഴിലാളി കര്‍ഷക ഐക്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമായ ചിഹ്നവും. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. മാധവന്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇപ്രകാരം


സ്വപ്നത്തിലെ സോഷ്യലിസ്റ്റ് ഇന്ത്യയില്‍ പോലും ഈ ചിത്രത്തിലെ സല്‍ക്കാരം എനിക്കുതാങ്ങാനാവില്ല

തൊഴിലാളി വര്‍ഗത്തോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും രക്തപതാകയോടും ചുറ്റിക അരിവാള്‍ ചിഹ്നത്തോടും കാട്ടുന്ന അനാദരവാണിത്. വര്‍ഗശത്രുക്കള്‍ക്ക് ഇതിനെയെല്ലാം പരിഹസിക്കാനുള്ള അവസരവും

അശ്ലീലമായ മുതലാളിത്ത ഉപഭോഗസംസ്‌കാരത്തിനും കെട്ടുകാഴ്ചകള്‍ക്കും നിറംപകരാനുള്ളതല്ല സഖാക്കളേ രക്തസാക്ഷികള്‍ ചുവപ്പിച്ച കൊടിയും തൊഴിലാളി കര്‍ഷക ഐക്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമായ ചിഹ്നവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു