കേരളം

വന്ധ്യംകരിക്കപ്പെട്ട യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തൂങ്ങിച്ചാവുന്നതാണ് നല്ലത് - കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍  കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് വന്‍ തിരിച്ചടിയുണ്ടായതിന് പിന്നാലെ  സര്‍ക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്വാശ്രയ മുതലാളിമാരില്‍ നിന്ന് കോഴ വാങ്ങിയ ഇടതുവലതു നേതാക്കളാണ് ഈ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയത്. വന്ധ്യംകരിക്കപ്പെട്ട യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തൂങ്ങിച്ചാവുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സ്വാശ്രയ മുതലാളിമാരില്‍ നിന്ന് കോഴ വാങ്ങിയ ഇടതുവലതു നേതാക്കളാണ് ഈ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയത്. വന്ധ്യം കരിക്കപ്പെട്ട യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തൂങ്ങിച്ചാവുന്നതാണ് നല്ലത്. കള്ളക്കച്ചവടത്തിന് നിയമസഭയെ ഉപയോഗപ്പെടുത്തിയ ഇടതുവലതു സാമാജികര്‍ക്ക് തുടരാനുള്ള യോഗ്യതയില്ല. അന്തസ്സും അഭിമാനവും നീതിബോധവും അല്പമെങ്കിലുമുണ്ടെങ്കില്‍ പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി. 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. ഓര്‍ഡിനന്‍സിന് പകരമായി നിയമസഭ പാസാക്കിയ ബില്‍ നിയമവിരുദ്ധമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം