കേരളം

സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫിസില്‍ കൊണ്ടുവരുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അവധിക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫീസില്‍ കൊണ്ടിവരുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കുട്ടികളെ ഓഫിസില്‍ കൊണ്ടിരുത്തി ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലാക്കാതിരിക്കാന്‍ ഉത്തരവിറക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. ഉത്തരവിറക്കി 30 ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ നിര്‍ദേശം.

ഓഫീസ് സമയം ഉദ്യോഗസ്ഥര്‍ കുട്ടികളെ നോക്കാന്‍ ചെലവഴിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഷെഫിന്‍ കവടിയാര്‍ എ്ന്നയാള്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ നടപടി. സാധാരണക്കാര്‍ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നതെന്ന് പരാതിയില്‍ പറയുന്നു. അവധിക്കാലമായതോടെ ഉദ്യോഗസ്ഥരുടെ കസേരയും മേശയും കൈയടക്കുന്നത് കുട്ടികളാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറും മറ്റും ഉപയോഗിക്കുന്നതും കുട്ടികളാണ്. ഫയല്‍ ബോര്‍ഡുകളും സര്‍ക്കാര്‍ പേപ്പറുകളുമാണ് കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാന്‍ നല്‍കുന്നത്- പരാതിയില്‍ പറയുന്നു.

കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തുന്നതിന് പകരം അവരെ സര്‍ഗാത്മകത പരിപോഷിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി