കേരളം

സിപിഎം നേതാവിന് പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി; സാക്ഷ്യം പറഞ്ഞ് ഭാര്യയുടെ പരസ്യം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:ധ്യാനഭവനിലെ പ്രാര്‍ത്ഥനയോടെ സിപിഎം നേതാവിന് രോഗശാന്തി ലഭിച്ചെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി അംഗമായ ഭാര്യ നേതാവിന്റെ ഫോട്ടോ സഹിതം പരസ്യവും നല്‍കി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം സുരേന്ദ്രന് രോഗശാന്തി  ലഭിച്ചതായി ഭാര്യ രാജമ്മയാണ് അവകാശപ്പെടുന്നത്.

'രാജമ്മ സുരേന്ദ്രന്‍, തോട്ടോത്തുപുതുവല്‍, മുതുകുളം. ചൂളത്തെരുവ് കായംങ്കുളം-എന്റെ ഭര്‍ത്താവിന് ബിപിയും ഷുഗറും കൂടി ആശുപത്രിയില്‍ ചെന്നപ്പോള്‍ ഓള്‍ബോഡി ചെക്കപ്പ് നടത്തണമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ വിശ്വാസപൂര്‍വ്വം ഐഎംഎസ് അമ്മയോട് പ്രാര്‍ത്ഥിക്കുകയും സാക്ഷ്യപ്പെടുത്താമെന്ന് നേരുകയും ചെയ്തു. അമ്മയുടെ അനുഗ്രഹത്താല്‍ ചെക്കപ്പ് ചെയ്തപ്പോള്‍ കുഴപ്പമൊന്നുമില്ലെന്ന് അറിയാന്‍ സാധിച്ചു. തിരുക്കുമാരനും അമ്മയ്ക്കും ഒരായിരം നന്ദി. എന്നാണ് പരസ്യം.

ആലപ്പുഴ പറവൂരിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിനടുത്തുള്ള ഐഎംഎസ് ധ്യാനകേന്ദ്രത്തിലാണ് പ്രാര്‍ത്ഥന നടന്നത്. സിപിഎം നേതാവിന് രോഗശാന്തി ലഭിച്ചതിന്റെ പരസ്യം ഐഎംഎസ് മുഖപത്രത്തിലാണ് നല്‍കിയതും. പരസ്യം പുറത്തുവന്നതിന് പിന്നാലെ ചില ജില്ലാ കമ്മറ്റി അംഗങ്ങള്‍ സുരേനന്ദ്രനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി വിശദീകരണം തേടണമെന്നാണ് ഇവരുടെ നിലപാട്. അതേസമയം ഭാര്യയോടൊപ്പം പ്രാര്‍ത്ഥനായ്ക്കായി പോയതാണെന്നാണ് സുരേന്ദ്രന്‍ അനുകൂലികള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി