കേരളം

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷന്‍, ആളുമാറി വെട്ടിയത് ഭര്‍ത്തൃസഹോദരനെ, ഗുണ്ടാത്തലവന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷനെടുത്ത് ആളുമാറി ഭര്‍ത്തൃസഹോദരനെ വെട്ടിയ ഗുണ്ടാത്തലവന്‍ പൊലീസ് പിടിയില്‍. കിളികൊല്ലൂര്‍ കാട്ടുപുറത്ത് വാവാച്ചി എന്നു വിളിക്കുന്ന ദിനേഷ്‌ലാലാണു അറസ്റ്റിലായത്. 

വടക്കന്‍ പറവൂര്‍ ഗോതുരുത്തു സ്വദേശിയെ കൊലപ്പെടുത്താന്‍ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷനെടുത്ത ദിനേഷ്‌ലാലും സംഘവും ആളുമാറി സഹോദരനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ തിരികെ അക്രമിച്ചതോടെ ഗുണ്ടാസംഘം വിരണ്ടോടി രക്ഷപ്പെട്ടു. 2016 ഏപ്രില്‍ 27നാണ് സംഭവം. ഗോതുരുത്തു സ്വദേശിയുടെ ഭാര്യയും ഗള്‍ഫിലുള്ള കാമുനുമാണു പ്രതികള്‍ക്കു ക്വട്ടേഷന്‍ കൊടുത്തത്.

ഒളിവില്‍ പോയ ദിനേഷ്‌ലാല്‍ പല തവണ വീടുകള്‍ മാറി താമസിക്കുകയായിരുന്നു. പൊലീസിനെ വെട്ടിക്കാന്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ നമ്പറും അടിക്കടി മാറ്റിയിരുന്നു. റൂറല്‍ എസ്പി: എ.വി.ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ വടക്കേക്കര ഇന്‍സ്‌പെക്ടര്‍ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതിയെ പിടികൂടിയത്.

പുനലൂര്‍, കിളികൊല്ലൂര്‍, കൊല്ലം മേഖലയില്‍ പല ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്, രാഷ്ട്രീയ നേതാവ് കലയനാട് ബിജു, കണ്ടെയ്‌നര്‍ സന്തോഷ് എന്നിവരെ വെട്ടിപരുക്കേല്‍പ്പിച്ച കേസുകളിലും പ്രതിയാണ്. ഗുണ്ടാനിയമപ്രകാരവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി