കേരളം

സിപിഎം മര്‍ദനത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച ജ്യോത്സനയുടെ വീടിന് നേര്‍ക്ക് കല്ലേറ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച ജ്യോത്സനയുടെ വീടിന് നേര്‍ക്ക് കല്ലേറ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ താമസിക്കുന്ന താമരശ്ശേരിയിലെ വാടകവീടിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. 

സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വീടിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ജ്യോത്സനയ്ക്കും കുടുംബത്തിനും ഊരുവിലക്കോ, ഭീഷണിയോ ഇല്ലെന്നും എപ്പോള്‍ വേണമെങ്കിലും സ്വന്തം വീട്ടിലേക്ക് വരാമെന്നും സിപിഎം കോടഞ്ചേരി ലോക്കല്‍ സെക്രട്ടറി സിജി ആന്റണി നേരത്തെ പറഞ്ഞിരുന്നു. 

ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ സിപിഎം കോടഞ്ചേരി കല്ലന്ത്രമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി, വടക്കേടത്ത് രഞ്ജിത്ത്, പുത്തന്‍കണ്ടത്തില്‍ ജോയി, മാലാംപറമ്പില്‍ സെയ്തലവി, നക്ലിക്കാട്ടുകുടിയില്‍ സരസു, വലിയപറമ്പില്‍ ബിനോയ്, നക്ലിക്കാട്ടുകുടിയില്‍ പ്രജീഷ് ഗോപാലന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി