കേരളം

തലയും കാലുകളുമില്ലാത്ത മൃതദേഹം ഒഴുകി എത്തി; ഒരു മാസം മുന്‍പ് ഇടതു കാലും എത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കുഞ്ചിത്തണ്ണി: തലയും കൈലുകളും നഷ്ടപ്പെട്ട നിലയില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പുഴയിലൂടെ ഒഴുകിയെത്തി. മുതിരപ്പുഴയാറ്റില്‍ എല്ലക്കല്‍ ഭാഗത്ത് മീന്‍ പിടിക്കാന്‍ പോയവരാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തോട്ടി ഉപയോഗിച്ച് ആറ്റില്‍ ഒഴുകിയിരുന്ന മൃദതേഹ ഭാഗങ്ങള്‍ ഇവര്‍ കരയ്‌ക്കെത്തിച്ചു. ഒരു മാസം മുന്‍പ് സ്ത്രീയുടേത് എന്ന് കരുതുന്ന ഇടതുകാള്‍ മുതിരപ്പുഴയാറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു. 

അന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനായി കാല്‍ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മൃതദേഹ ഭാഗങ്ങള്‍ സ്ത്രീയുടേതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

രണ്ട് കൈയും ഉടലുമുണ്ടെങ്കിലും തലയും കാലുകളും ഇല്ലാതെയാണ് മൃതദേഹം കമ്‌ടെത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് കണ്ടെത്തിയ കാലും ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹവും ഒരേ വ്യക്തിയുടേത് ആേേണാ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. ശരീരഭാഗങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി