കേരളം

വീട്ടില്‍ ഒഴിവാക്കാന്‍ വെച്ചവ തള്ളാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പുകള്‍; അവരും ആത്മാഭിമാനമുള്ളവരാണ്: കലക്ടര്‍ ബ്രോ

സമകാലിക മലയാളം ഡെസ്ക്

വീട്ടിലെ ഒഴിവാക്കാന്‍ വെച്ച വസ്തുക്കള്‍ ഉപേക്ഷിക്കാനുള്ള ഇടമായി വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളെ കാണരുതെന്ന് മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍.നാളെ ആര് എപ്പൊ അഭയാര്‍ത്ഥിയാകുമെന്ന് പറയാന്‍ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്-അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. 

പ്രശാന്ത് നായരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:

1) വീട്ടില്‍ കളയാന്‍/ഒഴിവാക്കാന്‍ വെച്ച ഐറ്റംസ് തള്ളാനുള്ള അവസരമായി കാണാതിരിക്കുക.
2) പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങള്‍ തന്ന് സഹായിക്കരുത്. 
3) പെട്ടെന്ന് കേടാവാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ വേണ്ട.
4) ഷോ ഓഫിനുള്ള അവസരമായി കാണാതിരിക്കുക കൊടുക്കുന്നത് ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല. 
5) നാളെ ആര് എപ്പൊ അഭയാര്‍ത്ഥിയാകുമെന്ന് പറയാന്‍ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്.

താഴെ കൊടുത്തിരിക്കുന്നത് ഇടുക്കി ജില്ലയിലെ ക്യാമ്പുകളിലെ ആവശ്യങ്ങളും ചാര്‍ജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥരുടെ നംബറുമാണ്. തുടര്‍ന്ന് മറ്റ് ജില്ലകളുടെയും പോസ്റ്റ് ചെയ്യുന്നതാണ്. ആവശ്യങ്ങളും ലഭ്യതയും ഏകോപിപ്പിക്കാന്‍ വൊളന്റിയര്‍മ്മാര്‍ ഒരു ഐ.ടി. പ്ലാറ്റ്‌ഫോം പണിയുന്നുണ്ട്. അതുവരെ മാന്വലായി തുടരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും