കേരളം

മഴ കനത്തു ; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം നാലുദിവസത്തേക്ക് അടച്ചു. ശനിയാഴ്ച ഉച്ചവരെയാണ് പ്രവർത്തനം പൂർണമായും നിർത്തിവെച്ചത്. വിമാനത്താവളത്തിന്റെ റൺവേ വരെ വെള്ളമുയർന്നതിനെ തുടർന്ന് ആദ്യം രാവിലെ ഏഴുവരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. പിന്നീട് രാവിലെ ആറുമണിക്ക് ചേർന്ന ഉന്നതതലയോ​ഗം പ്രവർത്തനം ഉച്ചവരെ നിർത്തിവെക്കാൻ തീരുമാനിച്ചു. 

എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ട് കൂടി തുറന്നുവിട്ടതോടെ, വെള്ളക്കെട്ട് രൂക്ഷമായി. വിമാനത്താവളത്തിന് സമീപത്തെ ചെങ്ങൽ തോട് കരകവിഞ്ഞു. വൻ അടിയൊഴുക്കാണ് തോട്ടിൽ ഉള്ളത്. സമീപത്തെ വീടുകളെല്ലാം വെള്ളം കയറി.

ഇതേത്തുടർന്ന് രാവിലെ 10 ന് ചേർന്ന അവലോകനയോ​ഗം വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിലേക്ക് വന്ന വിമാനങ്ങളെല്ലാം ചെന്നൈയിലേക്കും തിരുവനന്തപുരത്തേക്കും വഴി തിരിച്ചു വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ