കേരളം

എല്ലാവരും കൂടി അങ്ങ് ഇറങ്ങി; കുട്ടനാട്ടില്‍ മുക്കാല്‍ മണിക്കൂറില്‍ വീട് ക്ലീന്‍

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ; മുഖ്യമന്ത്രി പറഞ്ഞപോലെ എല്ലാവരും കൂടി അങ്ങ് ഇറങ്ങിയപ്പോള്‍ പ്രളയത്തില്‍ ചളിമൂടിക്കിടന്ന കുട്ടനാട്ടിലെ വീടുകള്‍ വളരെപ്പെട്ടെന്ന് ശരിയായിത്തുടങ്ങി. വീടുകള്‍ ക്ലീന്‍ ചെയ്യാന്‍ നിരവധി പേര്‍ എത്തിയതോടെ ഒരുമണിക്കൂറില്‍ താഴെ മാത്രം സമയമെടുത്താണ് പല വീടുകളും വൃത്തിയായത്. പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് നേരത്തെ വെള്ളമിറങ്ങിയെങ്കിലും കുട്ടനാട് വെള്ളത്തിനടിയിലായിരുന്നു. വീട് വൃത്തിയാക്കാന്‍ വീട്ടുകാരും നാട്ടുകാരും ഒപ്പം സന്നദ്ധ പ്രവര്‍ത്തകരും എത്തിയതോടെ എല്ലാം വീടുകള്‍ അതിവേഗം ക്ലീനായിത്തുടങ്ങി. 

കുട്ടനാട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുക്കാല്‍ലക്ഷത്തോളം പേരാണ് എത്തിയത്. കേരളം ഒന്നിച്ച് കൂടെ നിന്നതോടെ ഒരു മാസത്തിലേറെയായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കുട്ടനാടിന് പുതുജീവന്‍ വെച്ചിരിക്കുകയാണ്. എല്ലാ വീടുകളും മൂന്ന് ദിവസത്തിനുള്ളില്‍ വൃത്തിയാക്കുകയാണ് ലക്ഷ്യം. വീട് വൃത്തിയാക്കലിനായി മന്ത്രിമാര്‍ രംഗത്തെത്തിയതോടെ നാട്ടുകാരും ഉഷാറായി.

കുട്ടനാട്ടിലെ 15 പഞ്ചായത്തുകളിലായി ആദ്യദിനം 20,000ത്തോളം വീടുകള്‍ വൃത്തിയാക്കി. മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്, പി. തിലോത്തമന്‍ എന്നിവര്‍ക്കൊപ്പം എം.എല്‍.എ.മാരും ജനപ്രതിനിധികളും ശുചീകരണത്തിനിറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം