കേരളം

പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ ഒന്‍പതു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പിതൃസഹോദരന്‍ പുഴയിലെറിഞ്ഞുകൊന്ന ഒന്‍പതു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറത്ത് കടലുണ്ടിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോരത്തെ മുളങ്കൂട്ടത്തില്‍ കണ്ടെത്തിയിട്ടുള്ള മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. 

മേലാറ്റൂര്‍ എടയാറ്റൂരില്‍ മുഹമ്മദ് ഷഹീറിനെയാണ് ആഗസ്റ്റ് 13 മുതല്‍ കാണതായിരുന്നത്. ഷഹീറിനെ ആനക്കയം പാലത്തില്‍ നിന്ന് കടലുണ്ടിപ്പുഴയിലേക്ക് എറിയുകയായിരുന്നു എന്ന് പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് കുറ്റസമ്മതം നടത്തിയിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആനക്കയം മുതല്‍ പരപ്പനങ്ങാടി വരെയുള്ള കടലുണ്ടി പുഴയുടെ ഭാഗങ്ങളില്‍ ഈ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോയി പിതാവില്‍ നിന്നും അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാല്‍ കുട്ടിയെ കാണാതായതോടെ പ്രതിയെ നാട്ടുകാരില്‍ പലരും വിളിക്കുകയും, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കുട്ടിയുടെ ചിത്രം പ്രചരിക്കുകയും ചെയ്തു. ഇതോടെ തന്റെ പദ്ധതി പൊളിയുമെന്ന് കരുതി തെളിവ് നശിപ്പിക്കുന്നതിനായി കുട്ടിയെ പുഴയിലേക്ക് എറിയുകയായിരുന്നു എന്നാണ് പിതൃസഹോദരന്റെ മൊഴി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്