കേരളം

ആര്‍എസ്എസിനെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര് ; ബഹളം, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ തുടര്‍ച്ചയായ നാലാംദിവസവും സ്തംഭിച്ചു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. 

ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിഷേധം ശക്തമായിട്ടും ചോദ്യോത്തര വേള തുടര്‍ന്നതോടെ അംഗങ്ങള്‍ ബാനര്‍ സ്പീക്കര്‍ക്കു മുന്നില്‍ ഉയര്‍ത്തി. സ്പീക്കറുടെ മുഖം കാണാനാവാത്ത വിധത്തില്‍ ബാനര്‍ ഉയര്‍ത്തിയതോടെ ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. 

ഇതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ വാക്‌പോരും ശക്തമായി. എല്ലാ ദിവസവും സഭ പെട്ടെന്നു പിരിയേണ്ടിവരുന്ന സാഹചര്യം ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തെക്കുറിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ശബരിമല വിഷയത്തില്‍ പ്രതിപക്ഷം പിന്നോട്ടില്ലെന്നും, നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് അറിയിക്കുകയായിരുന്നു. 

പ്രതിപക്ഷത്തിന്റെ സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ബിജെപി സമരം പ്രഖ്യാപിച്ചതിന് പിന്നാലെ നിങ്ങളും രംഗത്തെത്തി. ഇത് യുഡിഎഫും ബിജെപിയും,ആര്‍എസ്എസും തമ്മിലുള്ള ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ആര്‍എസ്എസുമായി ഒത്തുകളിക്കുന്നത് സര്‍ക്കാരാണെന്നും, ശബരിമലയില്‍ ആര്‍എസ്എസ് സംഘടനയ്ക്ക് അന്നദാന ചുമതല ഏല്‍പ്പിച്ചത്  ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തലയും ആരോപിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി