കേരളം

ഒട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപ; ടാക്‌സി 175 രൂപ; ഓട്ടോ - ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ  ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇന്നത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഓട്ടോയുടെ മിനിമം ചാര്‍ജ്ജ് 25 രൂപയാക്കാനും ടാക്‌സി നിരക്ക് 175 രൂപയായും വര്‍ധിപ്പിക്കാനുമാണ് തീരുമാനം.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോ - ടാക്‌സി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം.

ഓട്ടോറിക്ഷാ മിനിമം ചാര്‍ജ്ജ് 20ല്‍ നിന്ന് 30 ആക്കണമെന്നും ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കിലോമീറ്റര്‍ നിരക്ക്  ഓട്ടോയ്ക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നുമായിരുന്നു ശുപാര്‍ശ. കിലോമീറ്റര്‍ നിരക്ക്  ഓട്ടോയ്ക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നും ശുപാര്‍ശയുണ്ട്.എന്നാല്‍ ഈ ശുപാര്‍ശകള്‍ മാറ്റിവെച്ചാണ് 25 രൂപയാക്കാനും 175 രൂപയാക്കാനുമുള്ള തീരുമാനം. പുതുക്കിയ തിയ്യതി എന്ന് പ്രാബല്യത്തില്‍ വരുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. 

2014 ആണ് അവസാനമായി ഓട്ടോ - ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയുടെ വില വര്‍ദ്ധനവിനെ തുടര്‍ന്ന് നിലവിലുള്ള നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബന്ധപ്പെട്ട സംഘടനകള്‍ നിരവധി തവണ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. വിവിധ തലത്തില്‍ ചര്‍ച്ച നടത്തിയതിനുശേഷം മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച