കേരളം

ശബരിമലയിലെ നിരോധനാജ്ഞ ക്രമസമാധാനം നിലനിര്‍ത്താനെന്ന് സര്‍ക്കാര്‍ ; 144 പ്രഖ്യാപിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ; ഭക്തര്‍ക്ക് തടസ്സമില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : ശബരിമലയില്‍ നിരോധനാജ്ഞയെ ഹൈക്കോടതിയില്‍ ന്യായീകരിച്ച് സര്‍ക്കാര്‍. പത്തനംതിട്ട എഡിഎമ്മാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 144 പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ ആവശ്യമാണ്. ഇത് ഒരിക്കലും ഭക്തര്‍ക്ക് എതിരല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. നിരോധനാജ്ഞയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

ശബരിമലയിലെ നിരോധനാജ്ഞയെ ഹൈക്കോടതി അനുകൂലിച്ചു. നിരോധനാജ്ഞ കൊണ്ട് എന്ത് ദോഷമാണ് ഉണ്ടായതെന്ന് കോടതി ചോദിച്ചു. ശബരിമലയില്‍ സുഗമമായ ദര്‍ശനം നടക്കുന്നുണ്ട്. ഇന്നലെ മാത്രം 80,000 ഭക്തര്‍ ദര്‍ശനം നടത്തി.  നിരോധനാജ്ഞയില്‍ ഭക്തര്‍ക്ക് തടസ്സമില്ല. ഇക്കാര്യം ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അറിയിച്ചതായും കോടതി വ്യക്തമാക്കി.

നിരോധനാജ്ഞക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൂടുതല്‍ വാദംകേള്‍ക്കുന്നത് കോടതി മാറ്റിവെച്ചു. വ്യാഴാഴ്ചയിലേക്കാണ് ഹര്‍ജി മാറ്റിവെച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി