കേരളം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം ;  'ലളിതം ഗംഭീര'മാക്കാന്‍ ആലപ്പുഴ

സമകാലിക മലയാളം ഡെസ്ക്

 ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന മേള രാവിലെ ഒന്‍പത് മണിയോടെ ഡിപിഐ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 'ലളിതം ഗംഭീര'മെന്നാണ് പ്രളയാനന്തര കലോത്സവത്തിന്റെ മുദ്രാവാക്യം.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മത്സരദിനങ്ങളുടെ എണ്ണം മൂന്നായി ചുരുക്കിയിട്ടുണ്ട്. 'ഉത്തരാസ്വയംവരം' മുതല്‍ ' പെരുവഴിയമ്പലം' വരെയുള്ള 30 വേദികളാണ് കൗമാര കലാപ്രതിഭകളെ കാത്തിരിക്കുന്നത്.
 കലോത്സവത്തിലെ ആകര്‍ഷക ഇനങ്ങളായ ഒപ്പനയും നാടോടി നൃത്തവും ആദ്യ ദിവസം തന്നെ അരങ്ങിലെത്തും. കേരളനടനവും ഭരതനാട്യവും മോഹിനിയാട്ടവും മറ്റ് വേദികളില്‍ നടക്കും. 

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടായിട്ടുണ്ട്. 251 അപ്പീലുകള്‍ എത്തിയിട്ടുണ്ടെന്നും കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. രാത്രി 12 മണിക്കപ്പുറം ഒരു മത്സരങ്ങളും നീളാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം