കേരളം

ബിയറിനോട് നോ പറഞ്ഞ് മലയാളി; വിദേശ മദ്യവില്‍പ്പന കൂടുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാളിയുടെ ബിയര്‍ പ്രേമത്തില്‍ കാര്യമായ മാറ്റം വന്നതായി ബിവറേജസ് കോര്‍പറേഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34.71 ലക്ഷം പെട്ടി വില്‍പ്പനയാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം വിദേശമദ്യത്തിന് സംസ്ഥാനത്ത് ആവശ്യക്കാര്‍ വര്‍ധിച്ചതായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ 3.10 ലക്ഷം പെട്ടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

 അഞ്ച് ശതമാനമാണ് ഇത്തവണ മദ്യവില്‍പ്പനയിലൂടെ കോര്‍പറേഷന്റെ ലാഭത്തിലുണ്ടായ വര്‍ധനവ്. നി11,204 കോടി രൂപ നികുതിയിനത്തില്‍ ലഭിച്ചതായും മന്ത്രി പറയുന്നു. നികുതിയും വിലയും കൂടിയത് വില്‍പ്പനയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ ഒന്നുമുതല്‍ ഏഴ് ശതമാനം വിലയാണ് മദ്യത്തിന് വര്‍ധിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്