കേരളം

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; കൊല്ലം സ്വദേശി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ശബരിമലയ്ക്ക് പോകാനായി വീട്ടുകാര്‍ക്കൊപ്പം ആന്ധ്രയില്‍ നിന്നെത്തിയ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. പൊലീസിന്റേയും ഓട്ടോ ഡ്രൈവര്‍മാരുടെ ഇടപെടലാണ് കുഞ്ഞിനെ രക്ഷിച്ചത്. കുട്ടിയേയും എടുത്തുകൊണ്ട് ഓടിയ ആളെ തമ്പാനൂര്‍ പൊലീസും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. 

കുഴിതുറ കഴുകന്‍തിട്ട സ്വദേശി ശ്രീജിത്തിനെ(38) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം. ആന്ധ്രയില്‍ നിന്നെത്തിയ അയ്യപ്പ സംഘത്തിനൊപ്പം പ്ലാറ്റ്‌ഫോമില്‍ ഉറങ്ങുകയായിരുന്നു കുട്ടി. ശ്രീജിത്ത് കുട്ടിയെ എടുത്ത് റെയില്‍വേ സ്റ്റേഷന്റെ പുറത്തേക്ക് ഓടുകയായിരുന്നു. 

ആര്‍ എം എസ്സിന് സമീപം വെച്ച് കെ എസ് ആര്‍ ടി സി പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്‍ഡിലെ െ്രെഡവര്‍മാരും തമ്പാനൂര്‍ എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. കുട്ടിയെ ശ്രീജിത്ത് എടുത്തുകൊണ്ട് ഓടുന്ന ദൃശ്യങ്ങള്‍ റയില്‍വേ സ്‌റ്റേഷനിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടിയെ പൊലീസ് ബന്ധുക്കളെ ഏല്‍പ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്