കേരളം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; അടുത്ത വര്‍ഷം കാസര്‍കോട് വേദിയായേക്കും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പതിനായിരത്തിലേറെ കൗമാര കലാപ്രതിഭകള്‍ മാറ്റുരച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനമാവും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി കലോത്സവം നടത്തില്ലെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം തിരുത്തുകയായിരുന്നു. ആഡംബരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, കലോത്സവത്തിന്റെ ദിവസങ്ങള്‍ വെട്ടിക്കുറച്ചാണ് ഇത്തവണ ആലപ്പുഴയില്‍ വേദിയൊരുക്കിയത്. 

അടുത്തവര്‍ഷം കാസര്‍കോട് വച്ച് കലോത്സവം നടത്തുമെന്നാണ് പുറത്ത്  വരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരേക്കും വന്നിട്ടില്ലെങ്കിലും കാസര്‍കോടിന് നറുക്ക് വീണാല്‍  രണ്ടാം തവണയാകും ജില്ല യുവജനോത്സവത്തിന് വേദിയാവുക. 

 വരും വര്‍ഷങ്ങളില്‍ ദിവസം കുറച്ച് വേദി കൂട്ടി കലോത്സവം സംഘടിപ്പിച്ചേക്കുമെന്ന സൂചനകള്‍ വിദ്യാഭ്യാസ മന്ത്രി നല്‍കിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.  ചെലവ് ചുരുക്കലിന്റെ ഭാഗമായി കലോത്സവത്തിന് മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന- സമാപന സമ്മേളനങ്ങളും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം