കേരളം

കൊച്ചി വെടിവയ്പിന് പിന്നില്‍ രവി പൂജാരി തന്നെയെന്ന് ലീന മറിയ പോള്‍; ഹവാല ഇടപാടുകളിലേക്കുള്ള അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമമെന്ന് പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിന് പിന്നില്‍ രവി പൂജാര തന്നെയെന്ന് സ്ഥാപനത്തിന്റെ ഉടമയും നടിയുമായ ലീനാ മരിയ പോള്‍. താന്‍ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും അവര്‍ പറഞ്ഞു. ഇതിന് മുമ്പ് രണ്ട് തവണ രവി പൂജാര തന്നെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ലീന മരിയാ പോള്‍ പറഞ്ഞു. ബോളിവുഡിലടക്കം രവി നടത്തിയ ഇടപെടലുകളെക്കുറിച്ച് പറഞ്ഞായിരുന്നു ഭീഷണി. ആദ്യം അഞ്ച് കോടി രൂപയും പിന്നീട് 25 കോടി രൂപയും ആവശ്യപ്പെട്ടു. എല്ലാം പൊലീസിനോട് പറയാന്‍ തയ്യാറാണ്. കൊച്ചിയിലെത്തി പൊലീസിനെ കാണുമെന്നും ലീന മരിയ പോള്‍ പറഞ്ഞു.

അതേസമയം, ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച അന്വേഷണം സുദേഷ് ചന്ദ്രശേഖരന്‍ ഉള്‍പെട്ട ഹവാല ഇടപാടുകളിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന. മുംബൈ അധോലോകനായകന്‍ രവി പൂജാരയുടെ പേര് ആരോപിക്കുന്നത് അന്വേഷണം വഴിതെറ്റിക്കാന്‍ ആണെന്നും പൊലീസ് പറയുന്നു. ബ്യൂട്ടിപാര്‍ലറിന് സമീപത്ത് നിന്ന് ലഭിച്ച കടലാസ്സില്‍ രവി പൂജാര എന്നെഴുതിയതില്‍ തെറ്റുണ്ടായിരുന്നതായാണ് വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍