കേരളം

വര്‍ക്കലയില്‍ രണ്ടരവയസ്സുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി: കുട്ടിയുടെ തലയ്ക്കും ചെറുകുടലിനും ഗുരുതര പരിക്കുകളെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ കഴിഞ്ഞ ദിവസംമരിച്ച രണ്ടരവയസ്സുകാരനെ അമ്മയും കാമുകനും ചേര്‍ന്നന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. അമ്മ ഉത്തരയേയും കാമുകന്‍ രജീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് ഏകലവ്യന്‍ മരിച്ചത്. കുട്ടിയുടെ ദേഹമാസകലം മര്‍ദനമേറ്റ ക്ഷതങ്ങളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കുട്ടിയുടെ തലയ്ക്കും ചെറുകുടലിനും ഗുരുതര പരിക്കുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ആന്തരിക രക്തശ്രാവമാണ് മരണത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി. 

വര്‍ക്കല പുത്തന്‍ചന്തയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉത്തരയുടെയും മനുവിന്റെയും മകനാണ് ഏകലവ്യന്‍. കുളത്തൂപ്പുഴ സ്വദേശിയായ മനുവും വര്‍ക്കല ഞെക്കാട് സ്വദേശിയായ ഉത്തരയും മൂന്നുവര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഇരുവരും പ്രണയ വിവാഹമായിരുന്നു. 

എന്നാല്‍ രണ്ടുമാസം മുമ്പ് ഉത്തര മനുവുമായി തെറ്റിപ്പിരിഞ്ഞെന്നും പായളംകുന്ന് ചിറ്റാറ്റിന്‍കര സ്വദേശി രജീഷുമായി അടുപ്പത്തിലായ ശേഷം അയന്തിയിലെത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്നും മനുവിന്റെ ബന്ധുക്കള്‍ പറയുന്നു. 

ശനിയാഴ്ച വൈകുന്നേരം കുട്ടിക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടതോടെ ഉത്തരയും രജീഷും ഒരു സ്വകാര്യ ആശുപത്രയില്‍ കുട്ടിയെ എത്തിച്ചു. തുടര്‍ന്ന് ഗോകുലം മെഡിക്കല്‍ കോളജിലേക്ക് പോകുംവഴി കുട്ടി മരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി