കേരളം

'കേസൊക്കെ നടത്താന്‍ കഴിവുള്ളവരാണല്ലോ വ്യവസായം നടത്തുന്നത്' ; രാഷ്ട്രീയപ്രശ്‌നമല്ലെന്ന് കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബിനോയി കോടിയേരി പണം വാങ്ങിയത് രാഷ്ട്രീയപ്രശ്‌നമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിനെയോ കോടിയേരി ബാലകൃഷ്ണനെയോ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. വ്യവസായം നടത്തുന്നവര്‍ക്ക് കേസുകള്‍ നടത്താനും കഴിയുമെന്ന് കാനം പറഞ്ഞു. 

ഇത് തികച്ചും വ്യക്തിപരമായ വിഷയമാണ്. അയാള്‍ക്കെതിരെ ഇപ്പോള്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ ആ രാജ്യത്തെ നിയമം അനുസരിച്ച് പ്രശ്‌നങ്ങള്‍ക്ക് അവിടെ പരിഹാരം ഉണ്ടാകും. ആ കേസൊക്കെ നടത്താന്‍ കഴിവുള്ളവരാണല്ലോ വ്യവസായം നടത്തുന്നത്. 

ഇവിടെ ആര്‍ക്കും ഇതിനെ സ്വാധീനിക്കാന്‍ കഴിയില്ല. നിയമപ്രകാരം കേസിനെ നേരിടാനേ കഴിയൂ എന്നും കാനം വ്യക്തമാക്കി. ബിനോയിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില്‍ സിപിഎം ഇടപെടില്ലെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും വ്യക്തമാക്കിയിരുന്നു. കേസുണ്ടെങ്കില്‍ ബിനോയി തീര്‍ത്തുകൊള്ളും. കേസ് പാര്‍ട്ടിയോ നേതാക്കളോ ഇടപെട്ട ധന ഇടപാടല്ലെന്നും എസ്ആര്‍പി അഭിപ്രായപ്പെട്ടു. 

ബിനോയിക്ക് യാത്രാവിലക്ക് ഉള്ള കാര്യം ബിനോയിയുടെ സഹോദരന്‍ ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ പറയുന്ന പോലെ 13 കോടിയല്ല. ഒരു 72 ലക്ഷത്തിന്റെ കടമാണ് ഉള്ളത്. തങ്ങള്‍ നടത്തുന്ന ഇടപാടിലേക്ക് അച്ഛനെ വലിച്ചിഴക്കേണ്ട. അവന്‍ അവിടെ നിന്നോട്ടെ. ഇപ്പോള്‍ നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ലെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി