കേരളം

അരമിനിറ്റ് വൈകിയ ബസിന്റെ ചില്ല് പിന്നില്‍ വന്ന ബസിന്റെ ഡ്രൈവര്‍ ജാക്കി ലിവര്‍ കൊണ്ട് അടിച്ചു തകര്‍ത്തു; ചില്ല് തെറിച്ച് എട്ടു വയസുകാരന് പരുക്ക്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുന്നില്‍ പോയ ബസ് അര മിനിറ്റ് വൈകിയെന്ന് ആരോപിച്ച് പിന്നില്‍ വന്ന ബസിന്റെ ഡ്രൈവര്‍ ജാക്കി ലിവര്‍ കൊണ്ട് ചില്ല് അടിച്ചുതകര്‍ത്തു. ചില്ലു തെറിച്ചു വീണ് ബസിലുണ്ടായിരുന്ന എട്ടു വയസുകാരന്റെ ചെവി മുറിഞ്ഞു. അടി തടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും പരുക്ക്.

മുന്നില്‍ പോയ ബസ് ബിഎഎം സ്‌കൂളിനു സമീപത്തെ സ്‌റ്റോപ്പില്‍ എത്തിയപ്പോഴാണ് സംഭവം. ബസ് അര മിനിറ്റു വൈകി എന്നാരോപിച്ച് പിന്നില്‍ വന്ന ബസ് കുറുകെ നിര്‍ത്തുകയായിരുന്നു. സിനിമാ സ്റ്റൈില്‍ ജാക്കി ലിവറുമായി ഇറങ്ങിവന്ന ഡ്രൈവര്‍ ചില്ല് അടിച്ചു തകര്‍ത്തു. ചില്ല് തെറിച്ചു വീണ് തിരുവണ്ണൂര്‍ നസീദ് വീട്ടില്‍ മുഹമ്മദാലിയുെട മകന്‍ എട്ടുവയസുകാരനായ അമീനാണ് പരുക്കേറ്റത്. അമീന്റെ ചെവി ചില്ല് തെറിച്ചുവീണ് മുറിയുകയായിരുന്നു. ഡ്രൈവര്‍ വീണ്ടും അടിക്കാന്‍ ഓങ്ങിയപ്പോള്‍ തടുത്ത കുട്ടിയുടെ മാതാവ് മുപ്പതുകാരിയായ നസീദയ്ക്കും പരുക്കുണ്ട്. 

ബസ് ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായിയ പൊലീസ് അറിയിച്ചു. പിന്നില്‍ വന്ന മീനാക്ഷി എന്ന ബസിലെ ഡ്രൈവര്‍ പൊറ്റമ്മല്‍ മഞ്ഞളി വീട്ടില്‍ ജോഷി ജോര്‍ജ് (32), കണ്ടക്ടര്‍ മേരിക്കുന്ന് പാറോപ്പടി പീടികപ്പുറായില്‍ വീട്ടില്‍ വിനോദ് (48), ചെക്കര്‍ മെഡിക്കല്‍ കോളജ് നന്ദാനത്ത് വീട്ടില്‍ അന്‍വര്‍ (22) എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ