കേരളം

ഗര്‍ഭിണിയെ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം : സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം ആറുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പി റജീഷ്,  സരസമ്മ, ജോയി, ബിനോയ്, സെയ്തലവി, രഞജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാനപ്രതിയും ഗര്‍ഭിണിയുടെ കുടുംബത്തിന്റെ അയല്‍വാസിയുമായ പ്രജീഷ് ഗോപാലനെ നേരത്തെ പിടിയിലായിരുന്നു. 

കഴിഞ്ഞ 28നു രാത്രിയാണു സിബി ചാക്കോയ്ക്കും ഭാര്യ ജോത്സനയ്ക്കും മൂന്നും ഏഴും വയസ്സുള്ള രണ്ട് കുട്ടികള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. വയറില്‍ ചവിട്ടിയതിനെതുടര്‍ന്ന് ജ്യോത്സനയുടെ നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. 

സിപിഎമ്മിന്റെ സംരക്ഷണം ഉള്ളതുകൊണ്ടാണ് പ്രതികളെ പിടികൂടാതെ പൊലീസ് അലംഭാവം കാണിക്കുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മുഴുവന്‍ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനു മുന്നില്‍ സിബിയും കുടുംബം കുടില്‍ കെട്ടി സമരം നടത്തിയിരുന്നു.

വീട്ടില്‍നിന്നു കട്ടിലും പായയും തലയണയും കസേരയുമായി എത്തി പൊലീസ് സ്‌റ്റേഷനു മുന്‍പില്‍ കുടില്‍ കെട്ടിയായിരുന്നു സമരം. അച്ഛനും അമ്മയ്ക്കുമൊപ്പം ഏഴ്, അഞ്ച്, മൂന്ന് വയസ്സുള്ള മൂന്നു കുട്ടികളും രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി