കേരളം

ബിജെപിയുടെ വര്‍ഗീയതയെ ചെറുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ സാധിക്കൂവെന്ന് കാഞ്ച ഐലയ്യ; ഇടത്-ദളിത് ഐക്യം രൂപപ്പെടണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇന്ത്യയിലെ ഏക അഴിമതിരഹിത രാഷ്ട്രീയശക്തി കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ. പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഇടത് ഭരണത്തില്‍ ഈ സവിശേഷത കാണാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ജാതി മേല്‍ക്കോയ്മയ്ക്കും വര്‍ഗീയതക്കുമെതിരെ സമരം ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമെ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച 'ജാതി വ്യവസ്ഥയും ഇന്ത്യന്‍ സമൂഹവു'മെന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭരണഘടനയെ തകര്‍ക്കുന്നതിലൂടെ വര്‍ണവ്യവസ്ഥ നടപ്പാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരണം. ഇതിനായി കമ്യൂണിസ്റ്റുകാരുടെയും ദളിത് സംഘടനകളുടെയും ഐക്യം രൂപപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന് ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് വഹിക്കാനാകുമെന്നും കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദളിത് പൂജാരികളെ നിയമിച്ചതിന് എല്‍.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളമാണ് ഇന്ത്യക്ക് മുന്നിലുള്ള യഥാര്‍ഥ വികസനമാതൃക. ഗുജറാത്ത് മോഡല്‍ പൊള്ളത്തരമാണ്. ഇരുസംസ്ഥാനങ്ങളുടെയും ശരാശരി ആയുര്‍ദൈര്‍ഘ്യവും വിദ്യാഭ്യാസ മേഖലയും താരതമ്യം ചെയ്താല്‍ ഇത് വ്യക്തമാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു