കേരളം

വിഎം സുധീരന്‍ എരപ്പാളി; വിഡി സതീശനെ വേദിയിലിരുത്തി വെള്ളാപ്പള്ളിയുടെ അധിക്ഷേപവര്‍ഷം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ ഇരിക്കുന്ന വേദിയില്‍ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ അധിക്ഷേപവര്‍ഷവുമായി എസ് എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎം സുധീരന്‍ എരപ്പാളിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. എങ്ങനെ സുധീരനെ എരപ്പാളി എന്നു വിളിക്കാതിരിക്കുമെന്നും നടേശന്‍ ചോദിച്ചു.

കെപിസിസി പ്രസിഡന്റായിരിക്കെ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് തന്നെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കത്തയച്ച ആളാണ് സുധീരന്‍. പെരുന്നയിലെ സുകുമാരന്‍ നായരെയാണെങ്കില്‍ ഇത്തരം ഒരു കത്ത് നല്‍കാന്‍ സുധീരന്‍  തയ്യാറാകുമായിരുന്നോ. പെരുന്നയില്‍ നിന്ന് സുകുമാരന്‍ നായര്‍ തൊഴിച്ചുപുറത്താക്കിയിട്ടും ഒന്നും പറയാത്ത ആളാണ് സുധീരനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെട്ടിയിറക്കിയ ആളാണ്. ഇപ്പോള്‍ സുധീരനെ ആര്‍ക്കും വേണ്ട. ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും വേണ്ടാതായിട്ടുണ്ട്. സുധീരന്റെ ഇത്തരമൊരു അവസ്ഥ താന്‍ അന്നേ പറഞ്ഞതാണ്. ഇപ്പോള്‍ സുധീരനെ തിരിച്ചറിഞ്ഞ പല കോണ്‍ഗ്രസുകാരും ഈ അഭിപ്രായവുവുമായി തന്നെ വന്നു കാണുന്നുണ്ട്. എന്നാല്‍ തനിക്ക് കോണ്‍ഗ്രസിന്റെ ഔദാര്യം വേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് ശേഷം സംസാരിച്ച വിഡി സതീശന്‍ വെള്ളാപ്പള്ളിയുടെ നടപടി ഉചിതമായില്ലെന്നും ഈ വേദി അതിനായി ഉപയോഗിക്കരുതായിരുന്നെന്നും  പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്