കേരളം

ഹെലികോപ്റ്റര്‍ വിവാദം: മുഖ്യമന്ത്രിയെ പിന്തുണച്ച് മാണി; ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണമെടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടച്ചാല്‍ മതി 

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മന്ത്രിമാരും മുഖ്യമന്ത്രിമാരും യാത്രയ്ക്കായി ഹെലികോപ്റ്ററിനെ ആശ്രയിക്കാറുണ്ട്. ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം എടുത്തിട്ടുണ്ടെങ്കില്‍ അത് പിന്നീട് തിരിച്ചടച്ചാല്‍ മതി. യാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നം മാണി പറഞ്ഞു. 

ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം എടുത്ത് തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപരുത്തേക്ക് പിണറായി വിജയന്‍ ഹെലികോപ്റ്ററില്‍ വന്നത് വിവാദമായിരുന്നു. 

ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് പണം എടുത്തതെന്ന് മനസ്സിലായപ്പോള്‍ തന്നെ തിരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചെലവ് പൊതുഫണ്ടില്‍ നിന്ന് ഈടാക്കാന്‍ നിര്‍ദേശവും നല്‍കി. കേന്ദ്ര സംഘത്തെ കാണാന്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതില്‍ തെറ്റില്ലെന്നും ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫിലെടുക്കാന്‍ സിപിഎം താത്പര്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പിന്തുണച്ച് കെ.എം മാണി രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു