കേരളം

മുണ്ടക്കയത്തെ സിസിടിവിയില്‍ ജസ്‌നയുടെ ദൃശ്യങ്ങള്‍, ധരിച്ചത്  വേറെ വേഷം, അന്വേഷണത്തില്‍ വഴിത്തിരിവ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്‌നയുടെ ദൃശ്യങ്ങള്‍ മുണ്ടക്കയത്തുള്ള കടയിലെ സിസിടിവിയില്‍ നിന്നു ലഭിച്ചു. ഇടിമിന്നലില്‍ കേടുവന്ന കാമറയിലെ ദൃശ്യങ്ങള്‍ ഹൈടെക് സെല്ലിന്റെ സഹായത്തോടെ പൊലീസ് വീണ്ടെടുക്കുകയായിരുന്നു.

കാണാതായ ദിവസം പകല്‍ 11.44 നു ജസ്‌ന മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള കടയുടെ മുന്നിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങളാണു സി.സി.ടി.വിയില്‍ പതിഞ്ഞത്. തൊട്ടുപിന്നാലെ ജെസ്‌നയുടെ ആണ്‍സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്‌ന തന്നെയാണെന്ന് സ്ഥിരീകരിച്ചതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജെസ്‌ന ധരിച്ചിരുന്നതു ചുരിദാര്‍ ആണെന്നാണ് എരിമേലിയില്‍ കണ്ടവരുടെ മൊഴി. എന്നാല്‍ മുണ്ടയത്തു നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഇവര്‍ ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്. 

കൈയില്‍ ഒരു ബാഗും തോളില്‍ മറ്റൊരുബാഗും ഉണ്ടായിരുന്നു. ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് ജെസ്‌ന മുണ്ടക്കയത്ത് എത്തിയ ശേഷം ഷോപ്പിങ്ങ് നടത്തിയതായി സൂചനയുണ്ട്. ജെസ്‌ന വസ്ത്രം മാറിയത് എവിടെ വച്ചാണ് എന്നും മുണ്ടക്കയത്ത് വച്ച് സുഹൃത്തുമായി കണ്ടുമുട്ടിയിരുന്നോ എന്നുമുള്ള കാര്യം പൊലീസ് അന്വേഷിക്കുണ്ട്്. 

മുണ്ടക്കയത്തുള്ള പിതൃസഹോദരിയുടെ വീട്ടിലേയ്ക്കു പോകുന്നു എന്ന് പറഞ്ഞ് മാര്‍ച്ച് 22 ന് രാവിലെ എരിമേലിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍