കേരളം

മാതൃഭൂമി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു; സംഘ്പരിവാര്‍ ഭീഷണിക്ക് വഴങ്ങാതെ നോവല്‍ പ്രസിദ്ധീകരിക്കണം: ഡിവൈഎഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഴുത്തുകാരന്‍ എസ് ഹരീഷിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന മീശ എന്ന നോവലിനും എഴുത്തുകാരന്‍ എസ്.ഹരീഷിനും എതിരായ സംഘപരിവാര്‍ സംഘടനകളുടെ കൊലവിളി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഒരു സാഹിത്യ സൃഷ്ടിയോട് യോജിക്കാനും വിയോജിക്കുവാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തുന്നതും അക്രമം അഴിച്ചുവിടുന്നതും അംഗീകരിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പിക്കുന്നതിന്റെ ഭാഗമായാണ് നോവലിസ്റ്റിനെതിരായ കൊലവിളി. ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാ ജനാതിപത്യ വിശ്വാസികളും രംഗത്തിറങ്ങണം.

ഈ വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി സ്വീകരിച്ച നിലപാട് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വര്‍ഗീയവാദികളുടെയും അക്ഷര വിരോധികളുടെയും ഭീഷണിയ്ക്ക് മുന്‍പില്‍ മുട്ടുമടക്കുകയല്ല വേണ്ടത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിന് നാണക്കേടാണ്. സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങാതെ എസ്.ഹരീഷിന്റെ നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി തയ്യാറാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഭീഷണി നേരിടുന്ന എഴുത്തുകാരനും എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഡി.വൈ.എഫ്.ഐ എല്ലാ പിന്തുണയും അറിയിക്കുന്നതായി ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്